Sunday, 8 November 2015

onln assgnmnt

മലയാളം, മധുരമെന്‍ ഭാഷ
ആമുഖം
മലയാളം മധുരം കിനിയുന്ന ഭാഷയാണ്. മലയാള നാട്ടിലെ ഏവര്‍ക്കും അങ്ങനെയാണ് അനുഭവപ്പെടുക.  മലയുടെയും അളത്തിന്‍റെയും (കുണ്ടിന്‍റെയും) ഇടയില്‍ ജീവിക്കുന്നവര്‍ സംസാരിക്കുന്ന ഭാഷ. മലയും അളവും കൂടിച്ചേര്‍ന്നാന് ‘മലയാളം’ എന്ന പദമുണ്ടായത്. തെന്നിന്ത്യന്‍ ഭാഷകളായ തമിഴും ,തെലുങ്കും ,കണ്ണടയും, നമ്മുടെ മലയാളവും ദ്രാവിഡ ഗോത്ര വിഭാഗത്തില്‍പ്പെട്ട ഭാഷകളാണ്. സംസ്കൃതം ഈ ഗോത്ര വിഭാഗത്തില്‍ വരുന്ന ഭാഷയല്ല. നമ്മുടെ ഭാഷയ്ക്ക് ക്ലാസ്സിക് (ശ്രേഷ്ഠ) പദവി ലഭിച്ചിട്ടില്ല.അതിനു വേണ്ടിയുള്ള മുറവിളികള്‍ കുറെ നാളുകളായി അരങ്ങേറുകയാണ്.തെലുങ്കിനും തമിഴിനുമൊക്കെ ഈ പദവി ലഭിച്ചു. അതിനാല്‍ നമുക്കും ലഭിക്കണമെന്ന ആവശ്യമാണ്‌ നാനാ ഭാഗത്ത്‌ നിന്നും ഉയര്‍ന്നു വരുന്നത്.ഭാഷയുടെ വളര്‍ച്ചയ്ക്ക് ഇങ്ങനൊരു പദവി ആവശ്യമില്ല.ഭാഷ ജന്മമെടുത് പാരമ്പര്യത്തിന്റെയും അതിന്‍റെ പ്രയാണത്തിന്റെയും ആരംഭ കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് ഈ പദവി സമ്മാനിക്കുന്നത്
വിവരശേഖരണം
മലയാള ഭാഷ ജന്മം കൊണ്ടിട്ട് അറുന്നൂറോ എഴുന്നൂറോ വര്‍ഷമേ ആയിട്ടുള്ളൂ എന്നാണ് പണ്ഡിത മതം.ആയിരതിയഞ്ഞൂരു വര്‍ഷത്തെ പാരമ്പര്യമുള്ള ഭാഷകല്‍ക്കാന് ഇപ്പോള്‍ ഈ പദവി ലഭിക്കുവാനുള്ള അര്‍ഹത.എന്നാല്‍ എ ഡി നാലാം നൂറ്റാണ്ട് മുതല്‍ മലയാളം ആശ്സായ വിനിമയത്തിനുള്ള ഉപാധിയായി ഉപയോഗിച്ചിരുന്നു എന്ന അഭിപ്രായം ഒരു ഭാഗത്തുണ്ട്.ഇതിനു സാക്ഷ്യമായി വയനാട് ജില്ലയിലെ എടയ്ക്കല്‍ ഗുഹയിലെ ശിലാലിഖിതങ്ങളെയാണ് ഭാഷ ഗവേഷകര്‍ എടുത്തു കാണിക്കുന്നത്.ഭാഷയുടെ ആത്മാവും ചൈതന്യവും കാത്തു സൂക്ഷിക്കുന്നതിനുള്ള ആത്മാര്‍ഥമായ കര്‍മ്മ പരിപാടികളാണ് ഉണ്ടാക്കേണ്ടത്.നമ്മുടെ ഗ്രാമീണ പദങ്ങള്‍ ഒക്കെയും,പ്രത്യേകിച്ച് വാമോഴിയിലുള്ളവ നമുക്ക് അന്യമായിട്ടുണ്ട്.വാമൊഴി വഴക്കങ്ങള്‍ ഓരോ ഭാഷയുടെയും ജീവനാണ്.അച്ചടികളില്‍ അക്ഷരങ്ങളായി പ്രക്ത്യക്ഷപ്പെടുന്നതിനേക്കാള്‍ ഊര്‍ജ്ജം വാമോഴികല്‍ക്കുണ്ട്.വര്‍ത്തമാന കാലഘട്ടത്തിലെ ഭാഷയില്‍ അവയുടെ പ്രയോഗവും പ്രയാണവും ഉണ്ടാകേണ്ടിയിരിക്കുന്നു.മറ്റു പ്രാദേശിക ഭാഷകളിലെ വാക്കുകള്‍ നാം കടംകൊണ്ട് സ്വീകരിക്കെണ്ടാതുമുണ്ട്.കത്ത്,കരാര്,തകരാറ്,ഇനാം,അസ്സല്‍ തുടങ്ങിയ പദാവലികള്‍ പേര്‍ഷ്യയില്‍ നിന്നും അറബിയില്‍ നിന്നും നാം കടംകൊണ്ടതാണ്.നമ്മുടെതായ പദങ്ങള്‍ ഇംഗ്ലീഷ്ലേക്ക് പോയിട്ടുണ്ട്. “ ബംഗ്ലാവ്” വരാന്ദ”  തുടങ്ങിയവ മലയാളത്തിന്‍റെ പാരമ്പര്യത്തനിമയില്‍ നിന്നു പിറന്ന പടങ്ങള്‍ ആണ്. ഇംഗ്ലീഷ് ഭാഷ ലോക ഭാഷയായി വികസിച്ചതു ലോകമെമ്പാടും ഉള്ള ഭാഷകളില്‍ നിന്നും പദങ്ങള്‍കടംകൊണ്ടാതിനാലാണ്.എഴുത്തുകാര്‍ക്കും ഈ കര്‍മത്തില്‍ മഹത്തായ സംഭാവന ചെയ്യുവാന്‍ കഴിയും.വിശ്വവിഖ്യാതനായ ഷേക്സ്പിയര്‍ ഇങ്ഗ്ലിഷ് ഭാഷയ്ക്ക് ഇരുപതിരണ്ടായിരത്തില്‍ പരം വാക്കുകള്‍ സംഭാവന ചെയ്തിടുണ്ട്.ലാറ്റിന്‍,ഗ്രീക്ക്,തുടങ്ങിയ ഭാഷകളില്‍ നിന്നും അനേകം വാക്കുകള്‍ അദ്ദേഹം കടം കൊണ്ടു ഇങ്ഗ്ലിഷ് ഭാഷയില്‍ തന്നെ ആയിരതിഎഴുന്നൂറോളം വാക്കുകള്‍ അദ്ധേഹത്തിന്റെ സര്‍ഗ ഭാവനയില്‍ നിന്നും വിടര്ന്നതായി ഉണ്ട്.ഭാഷയുടെ പദസമ്പത്തും വര്ധിപ്പിക്കുന്നതിനു എന്തൊക്കെ ചെയ്യുവാന്‍ കഴിയുമോ അതൊക്കെയും ഭാഷ സ്നേഹികള്‍ ഏറ്റെടുത്തു നിര്‍വഹിക്കേണ്ടതാണ്.ആറായിരം ഭാഷകളില്‍ പകുതിയും നൂറു വര്‍ഷം കഴിയുമ്പോള്‍ മരിക്കുമോ എന്ന സന്ദേഹം രൂപപ്പെട്ടു വരുന്നുണ്ട്.ഇന്ത്യയില്‍ 164ഓളം വരുന്ന ഭാഷകള്‍ മൃത പ്രായത്തിലുള്ള അവസ്ഥ കൈവരിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്.വാമൊഴിയില്‍ നിന്നു വരമൊഴിയിലെതാന്‍ കഴിയാത്ത അനേകം ഭാഷകളുണ്ട്.ഗോത്ര വിഭാഗക്കാരുടെ ഭാഷകളാണ് ഇവയില്‍ ഏറെയും.ഈ ഭാഷകളെ വരമൊഴിയില്‍ എത്തിക്കെണ്ടാതുണ്ട്.അതിനായി ലിപി കണ്ടെത്തണം.ഭാഷയെ നിലനിര്‍ത്തിയാല്‍ മാത്രമേ അതുമായി ബന്ധപ്പെട്ട തലമുറയുടെ പാരമ്പര്യവും സംസ്കാരവും കാത്തുസൂക്ഷിക്കാന്‍ കഴിയൂ
ഉപസംഹാരം
     “മലയാള കവിത പോലും എഴുത്തച്ഛന്‍റെ കാലം വരെ രണ്ടു കൈവഴിയില്‍ ആയിരുന്നു”.പാട്ടും മണിപ്രവാളവും പാട്ടുപ്രസ്ഥാനമെന്നത് തമിഴിന്റെ സ്വാധീന വലയത്തില്‍ ആയിരുന്നു,മണിപ്രവാളമാകട്ടെ സംസ്കൃതത്തിന്റെ കാല്ച്ചുവട്ടിലും.ഇവ രണ്ടിനെയും വിളക്കിചേര്‍ത്തത് ഭാശാപിതാവായിരുന്നു.ഈ രണ്ടു ഭാഷകളിലെയും തല്ലെണ്ടാതിനെ തള്ളിയും കൊല്ലേണ്ടതിനെ കൊണ്ടും ഒരു നവീന കാവ്യ ഭാഷാ പ്രയോഗ നിര്‍മ്മിതി അദ്ധേഹത്തിന്റെ സംഭാവനയാണ്”
     ആധുനിക കാലത്തെ കവിതയിലും ഗദ്യത്തിലും പുതു രീതിയുടെ പ്രയാണ ലാവണ്യം ദര്‍ശിക്കാവുന്നതാണ്.  “ ഭാഷ കുറ്റകൃത്യത്തിന്‍റെ സൗന്ദര്യത്തില്‍ പ്രത്യക്ഷപ്പെടുന്നതാണ പുതുമ. ഒ.വി.വിജയന്‍ പദങ്ങള്‍ക്കു  നല്‍കിയ യോഗാത്മകത ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട   ഒന്നാണ്. ആധുനിക നഗരത്തിന്‍റെ അനിശ്ചിതാവസ്ഥ “ ആള്‍ക്കൂട്ടത്തിലെ” ഭാഷയില്‍, ആഴമേറിയ വികാരമായി നിറഞ്ഞു നിന്നു. വി. കെ. എന്‍.ഉം സക്കറിയയും നമ്മുടെ കോമാളി യുഗത്തിനെതിരെ ഒരു വിരൂധ്വോക്തിയുടെ ഭാഷ സൃഷ്ടിച്ചെടുത്തതായി” പ്രശസ്ത നിരൂപകന്‍ കെ.പി.അപ്പന്‍നിരീക്ഷിക്കുന്നുണ്ട്. 

No comments:

Post a Comment